Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Yuva Morcha

10 ലക്ഷം രൂപയ്ക്ക് നീറ്റ് ചോദ്യപേപ്പർ വാങ്ങി; ബിജെപി - യുവമോർച്ച നേതാവിന്‍റെ മകൻ നേടിയത് വളരെ കുറഞ്ഞ മാർക്ക്

ന്യൂഡൽഹി: പത്തുലക്ഷം രൂപ മുടക്കി നീറ്റ് ചോദ്യപേപ്പർ വാങ്ങിയിട്ടും ബിജെപി - യുവമോർച്ച നേതാവിന്‍റെ മകൻ നേടിയത് വളരെ കുറഞ്ഞ സ്കോർ. നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ അറസ്റ്റിലായ രാജസ്ഥാനിലെ ബിജെപി - യുവമോർച്ച പ്രാദേശിക നേതാവ് ദിനേശ് ബിവാലിന്‍റെ മകൻ ഋഷി ബിവാലിനാണ് നേരത്തേ ചോദ്യപേപ്പർ കിട്ടിയിട്ടും കുറഞ്ഞ സ്‌കോർ ലഭിച്ചത്.

720ൽ 107 മാർക്കാണ് യുവമോർച്ച നേതാവിന്‍റെ മകന് നേടാനായത്. അധികൃതർ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ദിനേശ് ബിവാലിനെയും സഹോദരനായ മാംഗിലാൽ ബിവാലിനെയും സിബിഐ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. മാംഗിലാലിന്‍റെ മൂത്തമകനായ വികാസും അറസ്റ്റിലായി. കേസിൽ ദിനേശ് ബിവാലിന്‍റെ മകൻ ഋഷി ബിവാലിനെയും സിബിഐ തിരയുന്നുണ്ട്. ഇയാൾ ഒളിവിലാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്.

മകനായ ഋഷി ബിവാലിന് വേണ്ടിയാണ് പത്തുലക്ഷം രൂപ നൽകി സിക്കാറിൽനിന്ന് ചോദ്യപേപ്പർ വാങ്ങിയതെന്നായിരുന്നു ദിനേശ് ബിവാലിന്‍റെ മൊഴി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പത്താംക്ലാസിലും പന്ത്രണ്ടാം ക്ലാസിലും ഋഷി ബിവാലിന്‍റെ പഠനനിലവാരം മോശമായിരുന്നെന്നും കണ്ടെത്തി. പത്താംക്ലാസിൽ 44 ശതമാനം മാർക്കോടെയാണ് ഋഷി ബിവാൽ പാസായത്. പന്ത്രണ്ടാം ക്ലാസിൽ സെക്കന്‍റ് ക്ലാസായിരുന്നു. ഗ്രേസ് മാർക്കിന്‍റെ സഹായത്തോടെയാണ് വിദ്യാർഥി പന്ത്രണ്ടാം ക്ലാസ് പാസായതെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

അതിനിടെ, നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഒരാൾകൂടി അറസ്റ്റിലായി. പുണെയിൽ ബയോളജി പ്രഫസറായ മനീഷ ഗുരുനാഥ് മന്ഥാരെയെയാണ് സിബിഐ ശനിയാഴ്ച അറസ്റ്റ്‌ ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഒൻപതായി. 

National

സഹപ്രവർത്തകയുടെ പരാതിയിൽ യുവമോർച്ച മഹാരാഷ്‌ട്ര അധ്യക്ഷനെതിരേ കേസ്

പൂന: സഹപ്രവർത്തകയുടെ പരാതിയിൽ മഹാരാഷ്‌ട്ര ഭാരതീയ യുവമോർച്ച അധ്യക്ഷൻ അനൂപ് മോറെയ്ക്കെതിരേ അതിക്രമത്തിനു പോലീസ് കേസെടുത്തു.

ഒക്‌ടോബർ 26ന് ആഷിഷ് ഗവാഡെ എന്നയാളുടെ വീട് സന്ദർശിച്ചപ്പോൾ അനൂപ് മോറിനെ പിന്തുണയ്ക്കുന്ന സ്തീകൾ ഉൾപ്പെടുന്ന സംഘംതന്നെ അവിടെത്തി മർദിച്ചെന്നാണ് പിംപ്രി ചിഞ്ച്‌വാഡ് സ്റ്റേഷനിൽ യുവതി നല്കിയ പരാതിയിലുള്ളത്.

ആദ്യഘട്ടത്തിൽ അതിക്രമം നടത്തിയ എട്ടുപേർക്കെതിരേയായിരുന്നു കേസെടുത്തത്. പിന്നീട് അനൂപിനെയും പ്രതിചേർക്കുകയായിരുന്നു.

Latest News

Corehub Up